മലപ്പുറം: ഓണാവധിയോടനുബന്ധിച്ച് ജലാശയങ്ങളിൽ അപകടസാധ്യത ഒഴിവാക്കി സുരക്ഷിതമായ ബോട്ട് സർവീസ് ഉറപ്പാക്കുന്നതിന് ബോട്ടുടമകൾക്ക് നിർദേശങ്ങളുമായി കേരള മാരിടൈം ബോർഡിന് കീഴിലുള്ള ബേപ്പൂർ പോർട്ട് ഓഫ് രജിസ്ട്രി ആൻഡ് സീനിയർ പോർട്ട് കണ്‍സർവേറ്റർ ഓഫീസ്. ഓണക്കാലത്ത് വിനോദസഞ്ചാരികളുടെയും യാത്രക്കാരുടെയും ഒഴുക്ക് വർധിക്കാനിടയുള്ള സാഹചര്യത്തിലാണ് സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവേ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, മറ്റ് നിയമാനുസൃത രേഖകൾ എന്നിവയില്ലാത്ത ജലയാനങ്ങൾ സർവീസ് നടത്താൻ പാടില്ല.
നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ എല്ലാ യാത്രക്കാരും ധരിക്കുന്നുണ്ടെന്ന് ബോട്ടുടമകളും ജീവനക്കാരും ഉറപ്പുവരുത്തണം.
8മതിയായ യോഗ്യതയുള്ള ജീവനക്കാരെ മാത്രമേ ജലയാനങ്ങൾ പ്രവർത്തിപ്പിക്കാൻ ചുമതലപ്പെടുത്താവൂ.
8ഓരോ ജലയാനത്തിലും അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാൻ പാടുള്ളൂ.
അനുവദനീയമായ യാത്രക്കാരുടെ എണ്ണം മലയാളത്തിലും ഇംഗ്ലീഷിലും യാത്രക്കാർക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കണം 8ഓരോ യാത്രയ്ക്കും മുന്‍പായി വാഹനത്തിന്റെ പ്രവർത്തനക്ഷമതയും സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തണം. 8അനുവദിക്കപ്പെട്ട സോണുകളിൽ മാത്രം സർവീസ് നടത്തണം. ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയരുത്.
ഈ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ജലവാഹനങ്ങൾക്കെതിരേ നിയമാനുസൃതമായ കർശന നടപടികൾ സ്വീകരിക്കുമെന്ന് ബേപ്പൂർ സീനിയർ പോർട്ട് കണ്‍സർവേറ്റർ മുന്നറിയിപ്പ് നൽകി.